പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും വഴിപാടുകളും ആരംഭിക്കും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. രാത്രി 8 മണിക്ക് നടക്കുന്ന സമാപന ശീവേലിയോടു കൂടി ആഘോഷങ്ങൾ പൂർത്തിയാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഭക്തജന തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങൾ ക്ഷേത്ര പരിസരത്ത് ഒരുക്കും.
