മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ ആഘോഷിക്കുന്ന വേളയിൽ സംസ്ഥാനത്തിന്റെ വടക്ക്ഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് വാഹനങ്ങൾ മാഹി പാലം കടന്നു വേണം പള്ളിയിലെത്താൻ. പാലം അപകട ഭീഷണി നേരിടുമ്പോൾ ഉത്സവത്തിന് വാഹനങ്ങൾ എല്ലാം പാലം കടന്നു വേണം പളളിയിലെത്താനും. ഇവിടെയാണ് പാലത്തിൻ്റെ ബലക്ഷയം പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. ക്രമാതീതമായി വാഹനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബലക്ഷയം മൂലം അപകടാസ്ഥയിലായ പാലത്തിൻ്റെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. അന്യസംസ്ഥാന ചരക്കു വാഹനങ്ങൾ അടക്കം കടന്നു പോകുന്നു പാലമാണിത്. അപകട ഭീഷണി നേരിടുമ്പോഴും ,ശാസ്ത്രീയ പരിഹാരത്തിന് ഒരു ശ്രമവും ഭരണകൂടം നടത്തുന്നില്ല എന്നതാണ് ഉയരുന്ന ആക്ഷേപം. മാഹി തിരുനാൾ സമാഗതമായാൽ വാഹനങ്ങളുടെ ക്രമാതീതമായ വരവ് ബലക്ഷയം നേരിടുന്ന പാലത്തിന് ഭീഷണി തന്നെയാകും.
#tag:
Mahe