മുക്കാളിയിൽ വെച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ് ചില്ല് തകർന്നു

അഴിയൂർ: മുക്കാളിയിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മൂന്നേ മുക്കാലോടെയാണ് മാഹിക്കും മുക്കാളിക്കും ഇടയിൽ വെച്ച് മുക്കാളി റെയിൽവേ ഫ്ലാറ്റ് ഫോം പരിസരത്ത് വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും 3.49നും ഇടയ്ക്കായിരുന്നു കല്ലേറുണ്ടായത്. കല്ലേറിൽ സി -8 കോച്ചിന്റെ ചില്ലുകൾ പൊട്ടിപ്പോയി. സംഭവത്തെ തുടർന്ന് ട്രെയിനിൽ ആർപിഎഫ് സംഘം പരിശോധന നടത്തുകയാണ്. ചില്ല് പൊട്ടി അകത്തേക്ക് തെറിച്ചെന്ന് യാത്രക്കാർ പറയുന്നു. നിലവിൽ ട്രെയിൻ കോഴിക്കോട് വിട്ട് യാത്ര തുടരുകയാണ്. പൊട്ടിയ ചില്ല് താൽക്കാലികമായി ഒട്ടിച്ചാണ് യാത്ര തുടരുന്നത്. സംഭവത്തെക്കുറിച്ച് ആർപിഎഫ് സംഘം വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണൂരിൽ രണ്ട് ദിവസം മുമ്പ് രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിരുന്നു.

ഇത്തരം കല്ലേറുകൾ ആസൂത്രിതമല്ലെന്നാണ് കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ കല്ലേറുണ്ടായപ്പോൾ ആർപിഎഫ് പ്രാഥമികമായ നി​ഗമനം നൽകിയത്. എന്നാൽ കണ്ണൂർ-കാസർകോഡ് ഭാ​ഗത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. കല്ലേറിൽ എസി കോച്ചിന്റെ ചില്ലുകൾ തകർന്നിരുന്നു. എന്നാൽ ആസൂത്രിതമല്ല ആക്രമണങ്ങൾ എന്ന പ്രാഥമികമായ നി​ഗമനത്തിലാണ് ആർപിഎഫ്

വളരെ പുതിയ വളരെ പഴയ