സി.പി.എം പ്രവര്‍ത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു


മാഹി: ഈസ്റ്റ് പള്ളൂർ സ്‌പിന്നിങ് മില്ലിന് സമീപം ഡാഡി മുക്കില്‍ വെച്ച്‌ അഞ്ച് സി.പി.എം പ്രവർത്തകരെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസില്‍ ആർ.എസ്.എസ് പ്രവർത്തകരായ 12 പ്രതികളെ മാഹി അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്‌ജ് പി.ഗൗതമൻ വെറുതെവിട്ടു. സി.പി.എം പ്രവർത്തകരായ മഠത്തില്‍ വിനോദ്, കുട്ടന്റവിടെ വിജോഷ്, പ്രീതാലയം പ്രമില്‍ കുമാർ, പൊട്ടന്റവിടെ കുമാരൻ, കുളത്തിന് മീത്തല്‍ സനില്‍കുമാർ എന്നിവരെ രാഷ്ട്രീയ വിരോധം വെച്ച്‌ കൊല്ലണമെന്ന് ഉദ്ദേശത്തോടെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും ഗുരുതരമായി പരിക്കേല്‍പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

മഠത്തില്‍ പ്രജീഷ് എന്ന മള്‍ട്ടി പ്രജീഷ്, ഉദയോത്ത് പൊയില്‍ രജീഷ്, വി.കെ. പ്രദീപൻ, ജിതിൻ എന്ന അപ്പു, മമ്ബള്ളിന്റെവിട ജിതേഷ്, അട്ട കൂലോത്ത് താഴെ മകനേഷ്, മമ്ബള്ളി വിനീഷ്, മുല്ലോളി മീത്തല്‍ നികേഷ്, കുന്നത്ത് താഴെ കുനിയില്‍ രാകേഷ്, ഒറവങ്കര മീത്തല്‍ ഭവൻ കുമാർ, ഹരിശ്രീ സിറോഷ്, കൗസ്‌തുഭം രഞ്ജിത്ത് കുമാർ എന്നിവരെയാണ് മാഹി അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടത്. 

2010 ജനുവരി മൂന്നിന് രാത്രി 9.40 ഓടെയാണ് സംഭവം. കോടതിയില്‍ ഹാജരാകാതിരുന്ന മറ്റ് എട്ട് പ്രതികളുടെ വിചാരണ മാറ്റി വെച്ചു. പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് ടി. സുനില്‍കുമാർ ഹാജരായി

വളരെ പുതിയ വളരെ പഴയ