കോഴിക്കോട്: വടകര എടോടി കീർത്തി തിയേറ്ററിന് സമീപത്തെ വാടക വീട്ടില്‍ വടകര പൊലീസ് നടത്തിയ പരിശോധനയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍.
രണ്ട് യുവതികള്‍ ഉള്‍പ്പെടെ ആറ് പേരാണ് പിടിയിലായത്. 'സ്‌പാ' സെൻ്റർ ആരംഭിക്കാനെന്ന പേരില്‍ രണ്ടാഴ്‌ച മുമ്പ് വാടകയ്ക്കെടുത്ത വീട്ടില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പോലീസ് റെയ്‌ഡ് നടത്തിയത്.
ബംഗളൂരു, തൃശൂർ സ്വദേശികളാണ് യുവതികള്‍. കണ്ണൂർ സ്വദേശിയായ ഉണ്ണി എന്ന യുവാവാണ് വീട് വാടകയ്ക്കെടുത്തത്.
ഇയാളെയും ഇവിടെ എത്തിയ രണ്ട് വില്ല്യാപ്പള്ളി സ്വദേശികളെയും ഒരു കക്കട്ടില്‍ സ്വദേശിയെയുമാണ് വടകര ഇൻസ്പെക്ടർ എൻ സുനില്‍കുമാറിൻ്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്.
പണവും ഒരു സഞ്ചി നിറയെ ഗർഭ നിരോധന ഉറകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പും വടകരയില്‍ സ്‌പാ സെൻ്റർ നടത്തിയ ആള്‍ തന്നെയാണ് ഈ കേന്ദ്രത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
വാട്‌സാപ്പ് വഴി ചിത്രങ്ങള്‍ അയച്ചു നല്‍കിയാണ് ആവശ്യക്കാരെ ഇവിടേക്ക് എത്തിച്ചിരുന്നത്. വരേണ്ട സമയവും വാട്‌സാപ്പില്‍ തന്നെ നല്‍കും