നെയ്യമൃതുമായി ഭക്തർ കൊട്ടിയൂരേക്ക് പുറപ്പെട്ടു
കൊട്ടിയൂർ പെരുമാളിന് അഭിഷേകം ചെയ്യാനുള്ള നെയ്യുമായി നെയ്യമൃത് ഭക്തർ ചെണ്ടയാട്, നിള്ളങ്ങൽ നിടുവിലങ്ങൽ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര സങ്കേതത്തിൽ നിന്ന് പുറപ്പെട്ടു
കൊട്ടിയൂർ പെരുമാളിന് അഭിഷേകം ചെയ്യാനുള്ള നെയ്യുമായി നെയ്യമൃത് ഭക്തർ ചെണ്ടയാട്, നിള്ളങ്ങൽ നിടുവിലങ്ങൽ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര സങ്കേതത്തിൽ നിന്ന് പുറപ്പെട്ടു
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങായ നെയ്യാട്ടം മെയ് 21 ന് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ സ്വയം ഭുവിൽ നടക്കുന്നതോടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് തുടക്കം കുറിക്കും. ഇതിനു മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് കഴിഞ്ഞ ദിവസം നടന്നു. വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള നെയ്യാമൃത് വ്രതക്കാർ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും യാത്ര തിരിച്ചു . ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പായ ഗോപി കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യാമ്യത് ഭക്തർ വിഷു പിറ്റേന്ന് മുതൽ കഠിനവൃതം നോറ്റാണ് സുപ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നത്.
നിടുമ്പ്രം, ചെമ്പ്ര, വയലളം, വടകര, തിരുമന, കണ്ണൂക്കര, ലോകനാർ കാവ്, എടച്ചേരി നോർത്ത്, പള്ളൂർ, കോടിയേരി തുടങ്ങി 10 ഓളം മഠങ്ങളിൽ നിന്നായി130 ൽ പരം വ്രതക്കാർ കഴിഞ്ഞ മൂന്നു ദിവസമായി നിടുമ്പ്രം നെള്ളകണ്ടി, ഇളത്തോടത്ത് സങ്കേതങ്ങളിലായിട്ടാണ് തങ്ങുന്നത്. മെയ് 16 ന് കാലത്താണ് കലശം കുളിച്ച് മoത്തിൽ പ്രവേശിച്ചത്. അന്നേ ദിവസം വൈകുന്നേരം നീരേഴുന്നള്ളത്തിന്നായി ഓംകാര മന്ത്രമുരുവിട്ട് എളന്തോടത്ത് മഠം കാരണവർ ഇ.വി.മാധവ കുറുപ്പിൻ്റെ നേതൃത്വത്തിൽ കരാറത്ത് ക്ഷേത്രത്തിൽ നിന്നും കലശ പാത്രം വില്ലിപാലൻ വലിയ കുറുപ്പായ കെ.വി.ഗോപി കുറുപ്പിന് കൈമാറി. ഇന്ന് രാവിലെ ചൊക്ലിയിലെ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും ഇരുവനാട് വില്ലിപാലൻ വലിയ കുറുപ്പിൻ്റെ നേതൃത്തിൽ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളും തലയിലേന്തി ഓംകാര മന്ത്രം ഉരുവിട്ട് കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു. ആദ്യ ദിവസം എടയാറ്റിലും രണ്ടാം ദിവസം മണത്തണയിലും തങ്ങുന്ന നെയ്യാമ്രത് വ്രതക്കാർ മെയ് 21 ന് ഉച്ചയോടെ കൊട്ടിയൂരിലെത്തും. വൈകുന്നേരം ഇക്കര കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷമാണ് അക്കര കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലിപ്പാലൻകുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമൃത് ഭക്തർ കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക. രാത്രി പത്തു മണിയോടെ നെയ്യാട്ടത്തിനായുള്ള ചടങ്ങുകൾ ആരംഭിക്കും. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന് ഇതോടെയാണ് തുടക്കം കുറിക്കുക.
മെയ് 22ന് നടക്കുന്ന ഭണ്ഡാര എഴുന്നള്ളത്തോടെ സ്ത്രീകൾ ഉൾപ്പെടെയുളള ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കും. 29 ന് തിരുവോണം ആരാധന, ഇളനീർവയ്പ്, 30 ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂൺ 2 ന് രേവതി ആരാധന, 6 ന് രോഹിണി ആരാധന, 8 ന് തിരുവാതിര ചതുശതം, 9 ന് പുണർതം ചതുശതം, 11 ന് ആയില്യം ചതുശതം. 13 ന് മകം കലം വരവ്, 16 ന് അത്തം ചതുശതം, വാളാട്ടം, കലശപൂജ എന്നിവയാണ് മറ്റ് പ്രധാന ഉത്സവ ദിന ചടങ്ങുകൾ. 17 ന് തൃക്കലശാട്ടോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുക.
കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷന്‍ ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകളിലേക്കും ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന് അക്കൗണ്ടിങ്, ഡി സി എ, വേര്‍ഡ് പ്രൊസസസിങ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി വിത്ത് എം എസ് ഓഫീസ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്.
താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. ഫോണ്‍: 0490 2321888, 9400096100.
*അപേക്ഷ ക്ഷണിച്ചു*
പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി എസ് സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ 2024 – 28 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.
പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.cfrdkerala.in, www.supplycokerala.com ല്‍ ലഭിക്കും. ഫോണ്‍: 0468 2961144.
കണ്ണൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം ഓണ്‍ലൈന്‍ ട്രാന്‍സ്സാക്ഷന്‍ വഴി പണം കൈമാറിയെന്ന് സ്ക്രീന്‍ ഷോട്ട് കാണിച്ച് സാധനങ്ങളുമായി മുങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
താഴെചൊവ്വയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് ചിറക്കല്‍ പള്ളിക്കുളത്തെ പി.സഞ്ജയ് (26) യുടെ പരാതിയില്അരോളി സ്വദേശി ഇ.ജി. അഭിലാഷിനെ (23) പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം. 3.30 ന് ആണ് പരാതിക്കാസ്പദമായ സംഭവം.
44,657 രൂപയുടെ സാധനങ്ങള്‍ പര്‍ച്ചേഴ്സ് ചെയ്ത യുവാവ് നെഫ്റ്റ് ട്രാന്സാക്ഷന് വഴി പണം കൈമാറിയതായി വിശ്വസിപ്പിച്ച് സ്ക്രീന്‍ ഷോട്ട് കാണിച്ച് സാധനങ്ങളുമായി പോകുകയായിരുന്നു. സാധനങ്ങളുമായി പോകുമ്പൊള്‍ രണ്ട് മണിക്കൂറിനകം പണം അക്കൗണ്ടില്‍ വരുമെന്ന് അറിയിച്ച ശേഷമായിരുന്നു സാധനങ്ങളുമായി മടങ്ങിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് അക്കൗണ്ടന്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇയാള്‍ സമാനമായ രീതിയില്‍ പലരെയും വഞ്ചിച്ചതായി ചോദ്യം ചെയ്യലില്‍ മനസിലായെന്ന് ടൗണ്‍പോലീസ് ഹൗസ് ഓഫീസര്‍ സിബി ടോമിസ് പറഞ്ഞു.ബാങ്കിന്റെ ആപ്പില്‍ പെയ്മെന്റ് ഓപ്പ്ഷനില്‍ കയറിയാണ് ഇയാള്‍ തന്ത്രപൂര്‍വ്വം തട്ടിപ്പ് നടത്തിയത്.
കണ്ണൂർ: സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം ഓൺലൈൻ ട്രാൻസ്സാക്ഷൻ വഴി പണം കൈമാറിയെന്ന് സ്ക്രീൻ ഷോട്ട് കാണിച്ച് സാധനങ്ങളുമായി മുങ്ങിയ യുവാവിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. താഴെചൊവ്വയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ അക്കൗണ്ടൻ്റ് ചിറക്കൽ പള്ളിക്കുളത്തെ പി.സഞ്ജയ് (26) യുടെ പരാതിയിലാണ് കണ്ണൂരിലെ ഇ.ജി. അഭിലാഷിനെ (23) തിരെ ടൗൺ പോലീസ് വഞ്ചനാകുറ്റത്തിന്കേസെടുത്തത്.ഇക്കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരം. 3.30 ന് ആണ് പരാതിക്കാസ് പദമായ സംഭവം.44,657 രൂപയുടെ സാധനക്കൾ പർച്ചേഴ്സ് ചെയ്ത യുവാവ് നെഫ്റ്റ് ട്രാൻസാക്ഷൻ വഴി പണം കൈമാറിയതായി വിശ്വസിപ്പിച്ച് സ്ക്രീൻ ഷോട്ട് കാണിച്ച് സാധനങ്ങളുമായി പോകുകയായിരുന്നു. പണം ലഭിക്കാത്തതിനെ തുടർന്ന് അക്കൗണ്ടൻ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
കണ്ണൂർ:ആധുനികവൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളിൽ ഓൺലൈൻ ലൈബ്രറി മാനേജ്മെന്റ് സോഫ്റ്റവെയർ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പരിശീലന പരിപാടി 20 മുതൽ തുടങ്ങും. ജില്ലയിലെ 1200 ഗ്രന്ഥശാലാ ലൈബ്രേറിയന്മാർക്കും സെക്രട്ടറിമാർക്കുമായി ഒരുമാസം നീളുന്ന പരിശീലന പരിപാടിയാണ് നടപ്പാക്കുന്നത്. ഡിജിറ്റൽ കാറ്റലോഗിങ് ഉൾപ്പടെ ഗ്രന്ഥശാലാ പ്രവർത്തനമാകെ ഓൺലൈൻ സംവിധാനം വഴി ബന്ധിപ്പിക്കുന്ന പബ്ലിക് എന്ന സോഫ്റ്റ് വെയ റിന് ലൈബ്രറി കൗൺസിൽ രൂപം നൽകിയിട്ടുണ്ട്. ക്ലാസ്സെടുക്കുന്ന അധ്യാപകർക്കുള്ള പരിശീലനം കിലയിലും കണ്ണൂർ എൻജിനിയറിങ് കോളേജിലും പൂർത്തിയായി. ഈ അധ്യാ പകർ നയിക്കുന്ന 35 ബാച്ചുകളിലായാണ് പരിശീലനം. ആദ്യഘട്ട ത്തിൽ സംസ്ഥാനത്തെ ഏതു ഗ്രന്ഥശാലയിലെയും പുസ്തകങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഏകീകൃത പുസ്തക കാറ്റലോഗ് നിർമിക്കും. അടുത്തഘട്ടത്തിൽ പുസ്തക വിതരണവും അംഗങ്ങൾ ക്കുള്ള സേവനവും ഓൺലൈ നാക്കും. ഗ്രാമീണ സർവകലാശാലകളായ ഗ്രന്ഥശാലകളെ ആധു നികവൽക്കരിക്കുന്ന ഏകീകൃത വെബ് ആപ്ലിക്കേഷൻ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന ചുവടുവയ്പായിരിക്കുമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയനും പ്രസിഡന്റ് മുകുന്ദൻ മഠത്തിലും പറഞ്ഞു.
കണ്ണൂർ: സ്കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു അധ്യയന വര്‍ഷം ഒരുക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം തീരുമാനിച്ചു.
സബ് കലക്ടര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിലാണ് സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ചേര്‍ന്നത്.
ഇതുവരെ സ്കൂള്‍ തലങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കണ്ണൂര്‍ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ പി അംബിക യോഗത്തില്‍ വിശദീകരിച്ചു.
യോഗത്തില്‍ കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, പ്രവേശനോത്സവം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 1285 സ്കൂളുകളാണ് ജില്ലയില്‍ ഉള്ളത്. ജില്ലാ തല പ്രവേശനോത്സവം ചിറ്റാരിപറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജൂണ്‍ മൂന്നിന് നടക്കും.
യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് , ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂർ:എസ്എൻ കോളേജിൽ ഒന്നാം വർഷ ഡിഗ്രി സ്പോർട്സ് ക്വാട്ട പ്രവേശത്തിന് ആഗ്രഹിക്കുന്ന കായികതാരങ്ങൾ കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടയും ഓൺലൈൻ രജിസ്റ്റർ ചെയ്തതിന്റെയും പകർപ്പ് സഹിതം ജൂൺ അഞ്ചിന് മുമ്പ് അപേക്ഷ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപാർട്ട്മെന്റിൽ സമർപ്പിക്കണം. ഫോൺ: 9074169944.
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 42 ലക്ഷം രൂപയുടെ 576 ഗ്രാം സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാർ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു ഡിആർഐയും കസ്റ്റംസും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. തലയിണ കവറിലും ചോക്ലേറ്റിൻ്റെയും കളിപ്പാട്ടത്തിന്റെയും ഹാർഡ് ബോർഡ് കവറുകൾക്കിടയിലുമാണ് സ്വർണം ഒളിപ്പിച്ചത്.
കണ്ണൂർ:ജനനായകനും കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയുമായിരുന്ന ഇ കെ നായനാരുടെ 20–-ാം ചരമ വാർഷിക ദിനം 19ന് ജില്ലയിൽ വിപുലമായി ആചരിക്കും.
2004ലാണ് നായനാർ നമ്മെ വിട്ടുപിരിഞ്ഞത്. മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും പ്രക്ഷോഭകാരിയുമായിരുന്നു നായനാർ. ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം രംഗത്തെത്തിയ അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്–-കർഷക പോരാട്ടങ്ങളുടെ നായകനുമായിരുന്നു. ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിന്റെയും മുൻനിര പോരാളിയായിരുന്നു. ഒളിവിലും പുറത്തും ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചതായിരുന്നു ആ ജീവിതം.
ഇത്തവണ നായനാർ ദിനം ആചരിക്കുന്നത് സവിശേഷ സാഹചര്യത്തിലാണ്. ആർഎസ്എസ് നിയന്ത്രിക്കുന്ന മോദി സർക്കാരിനെ താഴെയിറക്കാനുള്ള പോരാട്ടത്തിലാണ് രാജ്യം. ലോകസഭ തെരഞ്ഞെടുപ്പ് നാലുഘട്ടം പിന്നിട്ട് അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോൾ 400 സീറ്റ് നേടുമെന്ന അവകാശപ്പെട്ട ബിജെപിക്ക് 200 സീറ്റ് പോലും തികയ്ക്കാനാവില്ലെന്നെ് ബോധ്യപ്പെട്ടിരിക്കയാണ്. കേന്ദ്ര മന്ത്രിയുടെ പങ്കാളി ഇക്കാര്യം വെട്ടിത്തുറന്ന് പറഞ്ഞു. ന്യൂനപക്ഷ വേട്ട ഉൾപ്പെടെ രാജ്യം ഫാസിസ്റ്റ് ഭരണത്തിലേക്ക് നീങ്ങുമ്പോൾ അതിനെതിരെ ജനം പ്രതിരോധം തീർക്കുന്നതാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദൃശ്യമായത്. കോടതിയിൽ നിന്ന് മോദി സർക്കാർ നിരന്തരം തിരിച്ചടി നേരിടുകയാണ്. അറസ്റ്റുചെയ്യുമ്പോൾ പാലിക്കാൻ 1997ൽ സുപ്രിംകോടതി കൊണ്ടുവന്ന വ്യവസ്ഥകൾ കാറ്റിൽ പറത്തിയ ഇഡിക്ക് കോടതി താക്കീത് നൽകിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ചട്ടുകമാക്കി ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ മാറ്റിയതിനുള്ള തിരിച്ചടിയാണ് കോടതിയിൽ നിന്ന് ലഭിച്ചത്. കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത നഷ്ടമായി. എതിർ ശബദ്ങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ്. കെജരിവാളിന് ജാമ്യം അനുവദിച്ചതും കേന്ദ്രത്തിന്റെ രാഷ്ട്രീയ വേട്ടയ്ക്കുള്ള തിരിച്ചടിയാണ്.
നായനാർ ദിനാചരണത്തിന്റെ ഭാഗമായി 18,19 തീയതികളിൽ സിപിഐ എം നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടത്തും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും പ്രവർത്തനം.
19ന് രാവിലെ എട്ടിനാണ് പയ്യാമ്പലത്തെ നായനാർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ തുടങ്ങിയവരും നായനാരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും. അതിന് ശേഷം ബർണശേരി നായനാർ അക്കാദമിയയിൽ അനുസ്മരണ പരിപാടി നടക്കും. നായനാർ മ്യൂസിയം ജനങ്ങൾക്കായി തുറന്നുകൊടുക്കും. മ്യൂസിയത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയ സംവിധാനങ്ങൾ ജനങ്ങൾക്ക് കാണാനാവും. നിർമിതബുദ്ധി ഉപയോഗിച്ച് ഇവിടെ തയ്യാറാക്കിയ നായനാരുമായി സന്ദർശകർക്ക് സംസാരിക്കാം. ജനപ്രീയ പരിപാടിയായ നായനാരോട് ചോദിക്കാം ഫോൺ ഇൻ പരിപാടിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർടിയുടെ ആദ്യകാല നേതാക്കളായ പി കൃഷ്ണപിള്ള, ഇഎംഎസ്, എൻ സി ശേഖർ, എകെജി, നായനാർ എന്നിവരുടെ സിലിക്കോണിൽ നിർമിച്ച ജീവൻ തുടിക്കുന്ന പ്രതിമ, പഴകാല പോരാട്ടങ്ങളുടെ ഏഴ് മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം, നായനാർ ഉപയോഗിച്ച പേന, കണ്ണട തുടങ്ങിയവയുടെ പ്രദർശനം, രക്തസാക്ഷികളുടെ ഫോട്ടോയും പേരും വർഷവും ഉൾപ്പെടെയുള്ള വിശദാംശങ്ങളുടെ രക്തസാക്ഷി ഭിത്തി, സാർവദേശിയ തൊഴിലാളി പോരാട്ടത്തിന്റെ പ്രതീകമായ 30 അടിയുള്ള മുഷ്ടി ചരുട്ടിയ പ്രതിമ, ലോബിയിലെ മുഖത്തളം എന്നിവയാണ് മ്യൂസിയത്തിലെ കാഴ്ചകൾ. രണ്ടാംഘട്ടത്തിൽ ഇവിടെ കൂടുതൽ കാഴ്ചകളൊരുക്കും.
19ന് വൈകിട്ട് അഞ്ചിന് കല്യാശേരിയിൽ നടക്കുന്ന അനുസ്മരണ പൊതുയോഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും എന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു.